കൊച്ചി: എന്തുവന്നാലും ശബരിമലയിൽ പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി പ്രതിഷേധങ്ങളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. തൃപ്തി അടക്കം ആറ് യുവതികളാണ് കൊച്ചിയില്‍ എത്തിയത്.
എന്തുവന്നാലും ശബരിമലയിൽ പോകുമെന്നും പൊലീസ് സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയതായും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽപോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണ്. വിമാനത്താവളത്തിനു പുറത്ത് ബിജെപിയുടെ ഗുണ്ടായിസമാണെന്നും തൃപ്തി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 4.40 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധം മൂലം പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. മൂന്നു മണിക്കൂറായി ഇവർ ആഭ്യന്തര ടെർമിനലിൽ ഇരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തൃപ്തിയോടു സംസാരിച്ചെങ്കിലും മടങ്ങിപ്പോകാൻ അവർ കൂട്ടാക്കിയില്ല. ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍.ഗോപിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്പില് തമ്പടിച്ചിരിക്കുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.