/indian-express-malayalam/media/media_files/uploads/2017/03/mangalam.jpg)
തിരുവനന്തപുരം: എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ പുറത്ത്. വിവാദ ഓഡിയോ ക്ലിപ് പുറത്ത് വിട്ട മംഗളം ചാനലിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് കമ്മീഷൻ നൽകിയിരിക്കുന്നത്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി.എസ്.ആന്‍റണി വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് മുൻ മന്ത്രി എ.കെ.ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം തെറിച്ച ഫോൺവിളിക്കേസ് അന്വേഷിച്ച ജസ്റ്റീസ് ആന്‍റണി കമ്മീഷൻ. പലതവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരിയായ പെൺകുട്ടി ജുഡീഷ്യൽ കമ്മീഷന് മുന്പിൽ ഹാജരായിട്ടില്ല. തെളിവ് നൽകാൻ രാഷ്ട്രീയക്കാർ ആരും തയ്യാറായില്ലെന്നും ജസ്റ്റീിസ് ആന്‍റണി പറഞ്ഞു. റിപ്പോർട്ട് കേന്ദ്ര സർക്കാരിനും പ്രസ് കൗൺസിലിനും അയക്കുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us