/indian-express-malayalam/media/media_files/uploads/2017/02/kerala-high-court_480.jpg)
കൊച്ചി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളത്തിൽ കാണാതായ കുട്ടികളുടെ കണക്ക് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കാണ് കോടതി ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. ഇത്തരത്തിൽ കാണാതായ കുട്ടികളെ കണ്ടെത്താൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാനും ഡിജിപിക്ക് കോടതി നിർദേശം നൽകി.
നാലുമാസം മുമ്പ് കാണാതായ മൂകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ പൊലീസ് നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ ഹർജിയിൽ ബധിരനും മൂകനുമായ പതിനഞ്ചുകാരനെ കണ്ടെത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ചാണു ഹൈക്കോടതി എസ്പി ഹിമേന്ദ്രനെ ചുമതലപ്പെടുത്തിയത്. 20 ദിവസം കഴിഞ്ഞ് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ മാറ്റണമെന്നു കാണിച്ചു വീണ്ടും അപേക്ഷ നൽകി. ഇതാണു കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തിയത്.
സർക്കാർ ഒട്ടും താൽപര്യമില്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us