/indian-express-malayalam/media/media_files/uploads/2017/08/sHAILAJAOut.jpg)
കൊച്ചി: ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ ഒഴിവ് നികത്തിയതിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജയ്ക്കെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി. സിപിഎം അംഗത്തെ കമ്മീഷനിൽ നിയമിക്കാനായി മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള തിയതി മാറ്റിയത് കാരണം വ്യക്തമാക്കാതെയാണെന്നും ഹൈക്കോടതി ചുണ്ടിക്കാട്ടി. ഈ നിയമനങ്ങൾ റദ്ദാക്കി പകരം പഴയ അപേക്ഷയിൽനിന്ന് നിലവിലുള്ള ഒഴിവുകൾ നികത്താനും ഹൈക്കോടതി നിർദേശിച്ചു.
വയനാട് ബാലാവകാശ കമ്മീഷന്‍ അംഗവും സി പി എം പ്രവര്‍ത്തകനുമായ ടി.ബി. സുരേഷിന്റെയും കാസര്‍കോട് ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവിയുടെയും നിയമനമാണ് കോടതി റദ്ദാക്കിയത്. ഇവര്‍ക്കുപകരം ആദ്യവിജ്ഞാപനപ്രകാരം തയ്യാറാക്കിയ പട്ടികയില്‍നിന്ന് രണ്ടുപേരെ നിയമിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. സിപിഎം പ്രവർത്തകനായ സുരേഷിനെതിരേ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി മാറ്റിയത് കാരണം വ്യക്തമാക്കാതെയാണ്. ഇത് ക്രമക്കേടാണ്- ഹൈക്കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്താനാണ് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നായിരുന്നു ഹര്‍ജിക്കാരിയായ കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് വാദിച്ചത്. ഒഴിവ് മുന്‍കൂട്ടിക്കണ്ട് 2016 ജൂണ്‍ 29-നുതന്നെ നിയമനനടപടി തുടങ്ങിയിരുന്നു. നവംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍ 2017 ജനുവരി 10ന് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹര്‍ജിയില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us