/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: കേരളത്തിന് കിട്ടിയ വാക്സിൻ വളരെ കുറവാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന് എത്ര ഡോസ് വാക്സിൻ എത്ര ദിവസത്തിനകം നൽകാനാവുമെന്നും എത്ര നൽകിയെന്നും ബുധനാഴ്ചക്കകം അറിയിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം സ്റ്റേ ചെയ്യണമെന്നും വില ഏകീകരിക്കണമെന്നും വാക്സിൻ നിർമ്മാണ സാങ്കേതിക വിദ്യ കെഎസ്ഡിപി അടക്കമുള്ളവർക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ശസ്ത്രസാഹിത്യ പരിഷത് മുൻ പ്രസിഡന്റ് കെ.പി.അരവിന്ദൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം
കേരളത്തിന് അനുവദിച്ച വാക്സിൻ പട്ടിക കേന്ദ്രം എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. കേസിൽ വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. വാക്സിൻ സാങ്കേതിക വിദ്യാ കൈമാറ്റം നയപരമായ തീരുമാനമാണെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. നീതി ആയോഗ് അംഗം ഡോക്ടർ വി.കെ.പോൾ സാങ്കേതിക വിദ്യ കൈമാറാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്.
Read More: കോവിഡ് വാക്സിൻ റജിസ്ട്രേഷൻ: വ്യാജ ആപ്ലിക്കേഷനുകൾ സൂക്ഷിക്കുക
കേന്ദ്രത്തിൽ നിന്ന് പരമാവധി വാക്സിൻ ലഭിക്കാൻ കോടതി ഉത്തരവ് വേണമെന്ന് സ്റ്റേറ്റ് അറ്റോർണി ആവശ്യപ്പെട്ടു. കേരളത്തിൽ വാക്സിൻ നിർമാണം ഇപ്പോൾ പ്രായോഗികം അല്ലെന്നും പരമാവധി ആളുകൾക്ക് വാക്സിൻ നൽകുകയാണ് വേണ്ടതെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. വാക്സിൻ നിർമാണത്തിന് നാല് മാസമെങ്കിലും സമയമെടുക്കുമെന്ന് ഹർജിക്കാരൻ തന്നെ പറയുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാനത്തിന് മാത്രമായി തീരുമാനിക്കാനാവില്ലെന്നും അറ്റോർണി വ്യക്തമാക്കി.
കെഎസ്ഡിപിക്ക് വാക്സിൻ നിർമാണത്തിന് വേണ്ടത്ര സൗകര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തുടർ നടപടി ആവാമെന്ന് കോടതി വ്യക്തമാക്കി. ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയെന്നും എന്താണ് തടസമെന്നും കോടതി വാദത്തിനിടെ ആരാഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us