scorecardresearch

താമരശ്ശേരിയിൽ വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ

നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശൂപത്രിയിലാണ് ഡോക്ടർ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി താലൂക്ക് ആശൂപത്രിയിലെ ഡോക്ടറായ വിപിന് വെട്ടേറ്റത്

നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശൂപത്രിയിലാണ് ഡോക്ടർ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി താലൂക്ക് ആശൂപത്രിയിലെ ഡോക്ടറായ വിപിന് വെട്ടേറ്റത്

author-image
WebDesk
New Update
Tamaraserry doctor

താമരശേരിയിൽ വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരം. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശൂപത്രിയിലാണ് ഡോക്ടർ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി താലൂക്ക് ആശൂപത്രിയിലെ ഡോക്ടറായ വിപിന് വെട്ടേറ്റത്. തലയ്ക്കാണ് വെട്ടേറ്റത്.

Advertisment

Also Read: ഡോക്ടർക്ക് വെട്ടേറ്റ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി; ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ കെജിഎംഒഎ

ഏകദേശം എട്ട് സെൻറീമീറ്റർ ആഴത്തിലുള്ള മുറിവാണ് തലയിലുള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്ന് വിപിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു.

മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല.പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.

Advertisment

Also Read:'എന്റെ മകളെ കൊന്നില്ലേ'; ഡോക്ടറെ വെട്ടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ

സനൂപിന്‍റെ മകള്‍ മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്. 

Also Read:ശബരിമല സ്വർണപ്പാളി വിവാദം; നിയമസഭയിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ

അതേസമയം, ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം. ഐഎംഎയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.

Read More:വയനാട് ദുരന്തം; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല

Kozhikode doctor strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: