/indian-express-malayalam/media/media_files/uploads/2017/11/gailOut.jpg)
മുക്കം: ഗെയിൽ സമരത്തിനെതിരായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു. യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവനൂർ പഞ്ചായത്തുകളിലും വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.
എരഞ്ഞിമാവില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60 ഓളം പേരെ പൊലീസ് നേരത്തെ അറ്സ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്കു നേരെയും പൊലീസ് ലാത്തി വീശിയിരുന്നു. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്നായിരുന്നു ലാതത്തിച്ചാർജ്. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ മുക്കം പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.
പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി തവണ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.