/indian-express-malayalam/media/media_files/uploads/2017/10/hadiya-cats.jpg)
ന്യൂഡൽഹി: അടച്ചിട്ട മുറിയിൽവെച്ച് ഹാദിയയുടെ മൊഴി എടുക്കണമെന്ന അച്ഛൻ അശോകന്റെ വാദം സുപ്രീംകോടതി തളളി. ഹാദിയയുടെ മൊഴി എങ്ങനെ കേൾക്കുമെന്നത് കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ഈ മാസം 27നാണ് സുപ്രീംകോടതി ഹാദിയയുടെ മൊഴി എടുക്കുന്നത്.
ഇന്നലെയാണ് ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ അശോകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. നിർബന്ധിത മതപരിവർത്തനമാണ് നടന്നതെന്നും പോപ്പുലർഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെ സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും അശോകൻ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ഹാദിയയെ മതപരിവർത്തനം നടത്തിയത് സൈനബയാണെന്നും അശോകൻ ആരോപിച്ചിരുന്നു, ഇക്കാര്യങ്ങൾ 27ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ഹാദിയയുടെ വാക്കുകൾ കേൾക്കണമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ അച്ഛൻ അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് എൻഐഎ വീണ്ടും ഹാദിയയുടെ മൊഴി എടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് എൻഐഎ ഹാദിയയുടെ മൊഴിയെടുത്തത്. 2 ദിവസം കൊണ്ടാണ് അന്വേഷണ സംഘം ഹാദിയയുടെ മൊഴി എടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.