/indian-express-malayalam/media/media_files/uploads/2020/09/EP-Jayarajan-and-Wife.jpg)
തിരുവനന്തപുരം: ക്വാറന്റെെൻ ലംഘിച്ച് ബാങ്ക് ലോക്കറിൽ നിന്നു അടിയന്തരമായി സ്വർണം മാറ്റിയെന്ന തനിക്കെതിരായ ആരോപണങ്ങളെ തള്ളി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിര. താൻ ക്വാറന്റെെനിൽ അല്ലെന്നും തനിക്കെതിരായ വാർത്ത വ്യാജമാണെന്നും ഇന്ദിര പറഞ്ഞു. വാർത്ത നൽകിയവർക്ക് താൻ നിരീക്ഷണത്തിലാണോ എന്ന് വിളിച്ചു ചോദിക്കാമായിരുന്നു എന്നും ഇന്ദിര പറഞ്ഞു. പേരക്കുട്ടികൾക്ക് ജന്മദിന സമ്മാനം നൽകാനാണ് കഴിഞ്ഞ വ്യാഴാഴ്‌ച സ്വർണമെടുക്കാനായി ബാങ്കിൽ പോയതെന്നും അത് ഇത്ര വലിയ തെറ്റാണോ എന്നും ഇന്ദിര ചോദിച്ചു.
അപവാദ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് ബാങ്ക് അധികൃതരും അറിയിച്ചു. കേരളാ ബാങ്ക് കണ്ണൂർ മെയിൻ ബ്രാഞ്ചിൽ വന്ന മുൻ ശാഖാ സീനിയർ മാനേജർ തന്റെ വ്യക്തിപരമായ ആവശ്യത്തിന് കണ്ണൂരിൽ വന്നപ്പോൾ 10 മിനിറ്റ് കൊണ്ട് ബാങ്കിലെ ആവശ്യം കഴിഞ്ഞ് ബാങ്കിൽ നിന്നു പോയതായി ബാങ്ക് പറയുന്നു. ബാങ്കിൽ വരുന്ന സമയത്ത് ഇന്ദിര ക്വാറന്റെെനിൽ ആയിരുന്നില്ല. ഏഴ് മാസത്തോളമായി ബാങ്കിൽ വരാൻ ഇന്ദിരയ്‌ക്ക് സാധിച്ചിരുന്നില്ല. പേരക്കുട്ടികളുടെ പിറന്നാളിനു വാങ്ങിയ മാല മാത്രമാണ് ഇന്ദിര ബാങ്കിൽ നിന്നു എടുത്തതെന്നും ബാങ്ക് വിശദീകരിക്കുന്നു.
Read Also: സ്വർണക്കടത്ത് നയതന്ത്ര ബാഗിൽ തന്നെ; മുരളീധരനെ തള്ളി കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.