scorecardresearch
Latest News

സങ്കടക്കടലിന്രെ ആഴങ്ങളിൽ, ക്രിസ്മസ് നക്ഷത്രങ്ങൾ തിളങ്ങാതെ ഈ തീരങ്ങൾ

മഴ മാറിയിട്ടും മിഴിതോരാതെ ഈ തീരയോരങ്ങളിൽ, ക്രിസ്മസ്സ് ആഘോഷങ്ങളില്ലാതിരിക്കുമ്പോഴും അവരുടെ വഴിക്കണ്ണുകളിൽ ഇപ്പോഴും പ്രത്യാശയുടെയും പ്രതീക്ഷയുടെയും നേരിയ വെളിച്ചം തെളിയുന്നുണ്ട്

poonthura st.thomas church okhi, christmas

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച സങ്കടക്കടലിന്രെ വേലിയേറ്റത്തിലാണ്ട വിഴിഞ്ഞത്തും പൂന്തുറയിലും ആഘോഷമില്ലാത്ത ക്രിസ്മസ് രാവ്. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ കൊണ്ട് വേദനയുടെ തിരകളടിക്കുന്ന തീരമേഖലകളിൽ ക്രിസ്മസ് നക്ഷത്രങ്ങൾ തെളിഞ്ഞില്ല.

വിഴിഞ്ഞത്തെയും പൂന്തുറയിലെയും പളളികളിലും ഇത്തവണ ആഘോഷത്തിന്രെ ആരവങ്ങളില്ല. സാധാരണഗതിയിൽ വിളക്കുകളുടെയും സംഗീതത്തിന്രെയുമെല്ലാം പ്രഭയിൽ പ്രകാശപൂരിതമാകുന്ന ഈ ഇടങ്ങളെല്ലാം ഇത്തവണ വേർപാടിന്രെ ദുഃഖസാന്ദ്രമായ നിശബ്ദതയാണ്.

ദുഃഖക്കയത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനാവാതെ പകച്ചുനിൽക്കുകയാണ് ഈ പ്രദേശങ്ങൾ. പ്രിയപ്പെട്ടവരുടെ വേർപാടും അനവധി പേരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തത്തും ഇവിടെയുളളവരുടെയുളളിൽ ആധിയുടെയും ആശങ്കയുടെയും ചുഴലിക്കാറ്റായി വീശുന്നത്.

നവംബർ 30 ന് തുടങ്ങിയ ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ആൾ നഷ്ടമുളളപ്പടെ കനത്ത നഷ്ടം സംഭവിച്ചിരുന്നു. എഴുപതിലേറെപ്പേർ ഈ ദുരന്തത്തിൽ മരിച്ചതായി ഇതുവരെയുളള കണക്കുകൾ സ്ഥിതികരീച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.

പൂന്തറയിലെ കടലോരത്ത് ആയിരത്തിനാന്നൂറോളം വീടുകളുളളതിൽ ഒന്നിൽപോലും ഇത്തവണ നക്ഷത്രങ്ങൾ തിളങ്ങിയില്ല. തങ്ങളുടെ ജീവിതത്തെ ഭയം കൊണ്ട് മേഘാവൃതമാക്കിയ ദുരന്തത്തിന്രെ ഞെട്ടലിൽ നിന്നും വിമുക്തരാകാൻ ഇവിടുത്തുകാർക്ക് സാധിച്ചിട്ടില്ല. അവരെ പിന്തുണയ്ക്കാനുളള സംവിധാനങ്ങളൊന്നും അതിന് പര്യാപ്തമാകുന്നുമില്ല എന്നതാണ് ആ പ്രദേശം നൽകുന്ന തിരിച്ചറിവ്.

poonthura in christmas eve
ക്രിസ്മസ് രാവിൽ  ആഘോഷങ്ങളില്ലാതെ  പൂന്തുറ തീരമേഖല

ഈ പ്രദേശമാകെ ഉണ്ടായിരുന്ന സന്തോഷമാണ് ഈ ദുരന്തത്തിലൂടെ കടലെടുത്ത് പോയത്.
പൂന്തുറയിലെ സെന്റ് തോമസ് പളളിയിൽ രാത്രി പതിനൊന്നരയോടെ നടക്കുന്ന പാതിരാ കുർബാനയിൽ കടലിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ 59 പേർ പങ്കെടുക്കും. കടലിന്രെ രൗദ്രഭാവത്തിൽ ഇളകി മറിഞ്ഞത് അവരുടെ ജീവിതവും കൂടെയാണ്. തങ്ങൾക്ക് വീണ്ടും കടലിൽ ജോലിക്ക് പോകാൻ കഴിയില്ലെന്നാണ് തിരികെയെത്തിയവരിൽ പലരും പറയുന്നു. ഓഖിദുരന്തം അവരിൽ പലരെയും അത്രത്തോളം മാനസികമായി തളർത്തിയിരിക്കുന്നു.

വിഴിഞ്ഞത്തും അവസ്ഥ ഒട്ടും വ്യത്യസ്തമല്ല. ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെയാണ് ഇവിടെയും ഇത്തവണത്തെ ക്രിസ്മസ് രാവ് കടന്നുപോകുന്നത്. ക്രിസ്മസിന് ശേഷമുളള ആദ്യ വെളളിയാഴ്ച തുടങ്ങി അടുത്ത ഞായറാഴ്ച സമാപിക്കുന്ന ഇവിടുത്തെ പെരുനാൾ ഇത്തവണ ആഘോഷങ്ങളില്ലാതെ നടത്താനാണ് തീരുമാനം. പരിശുദ്ധ സിന്ധുയാത്ര മാതാവ് പെരുനാളാണ് ഇത്തവണ ആഘോഷമില്ലാതെ നടത്തുക.  പത്തു ദിവസമായി നടക്കുന്ന പെരുനാൾ ഇത്തവണ മൂന്ന് ദിവസങ്ങളിലായി ചുരുക്കിയിട്ടുണ്ട്. ഡിസംബർ 29 ന് ആരംഭിക്കേണ്ടുന്ന പെരുന്നാൾ ജനുവരി മൂന്ന് മുതൽ അഞ്ചവരെയായിരിക്കും നടത്തുക.

our lady of good voyage church at vizhinjam,
വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്രാ മാതാവിന്രെ പളളി

ക്രിസ്മസിന്രെ ഭാഗമായി വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാനുളള ഇവിടെയുളള  സ്റ്റാളിൽ ഇത്തവണ വളരെ കുറച്ച് വിൽപ്പന മാത്രമേ നടന്നിട്ടുളളൂ. ആഘോഷങ്ങൾ പോയിട്ട് നിത്യജീവിതത്തെ തന്നെ ഈ ദുരന്തം ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തൊഴിലിനേയും വരുമാനത്തേയുമെല്ലാം ബാധിച്ചതായി അവർ വ്യക്തമാക്കുന്നു.

ക്രിസ്മസ് അഘോഷങ്ങളില്ലാതെ കടന്നുവരുമ്പോഴും നക്ഷത്രതിളക്കങ്ങൾ മറഞ്ഞുനിൽക്കുന്ന വീടുകളിൽ, കടലിൽ പോയ തങ്ങളുടെ ഉറ്റവരെ കാത്തിരിക്കുന്നവർ, മഴ മാറിയിട്ടും മിഴിതോരാതെ ഈ തീരയോരങ്ങളിൽ, ക്രിസ്മസ്സ് ആഘോഷങ്ങളില്ലാതിരിക്കുമ്പോഴും അവരുടെ വഴിക്കണ്ണുകളിൽ ഇപ്പോഴും പ്രത്യാശയുടെയും പ്രതീക്ഷയുടെയും നേരിയ വെളിച്ചം തെളിയുന്നുണ്ട്.

ഇതേസമയം, സർക്കാർ സംവിധാനങ്ങൾ തിരുവനന്തപുരത്ത് പൂന്തുറയ്ക്ക് സമീപമുളള കടലോര പ്രദേശമായ ശഖുമുഖത്ത് ക്രിസ്മസ് ആഘോഷം നടത്താനുളള തീരുമാനം പ്രതിപക്ഷത്തിന്രെ  പ്രതിഷേധം ക്ഷണിച്ചുവരുത്തി.  ക്രിസ്മസ് പരിപാടിക്ക് ജില്ലാ ടൂറിസം പ്രമോഷൻ അനുമതി നൽകിയെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ഇവിടുത്തെ എം എൽ എയായ മുൻ മന്ത്രി വി. എസ് ശിവകുമാറിന്രെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിപാടികൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.

ഓഖി ദുരന്തത്തെ തുടർന്ന് രാജ്യാന്തര ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ആഘോഷ പരിപാടകളൊക്കെ സർക്കാർ ഉപേക്ഷിച്ചിരുന്നു. ദുരിത ബാധിത മേഖലയിൽ എല്ലാവർക്കും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്  എല്ലാവർക്കും ലഭിച്ചില്ലെന്ന പരാതിയും ഇതിനിടയിൽ ഉയരുന്നുണ്ട്.

ഇതിനിടയിലും ഓഖി സംബന്ധിച്ച വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വിരാമമായിട്ടില്ല. വിവാദങ്ങളും ആരോപണങ്ങളുമൊന്നും തങ്ങളെ മുന്നോട്ട് പോകാൻ സഹായിക്കുന്നതല്ലെന്ന് തിരിച്ചറിവ് ഇവിടുത്തെ ജനതയ്ക്കുണ്ട്. ഇവിടുത്തെ ജനതയിൽ രൂപമെടുത്തിട്ടുളള ഭയവും ആശങ്കയും പ്രശ്നങ്ങളും പരിഹരിക്കാൻ ഇനിയും എത്ര നാളെടുക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gloomy christmas for ockhi hit keralas fishing villages