/indian-express-malayalam/media/media_files/uploads/2019/01/kottayama.jpg)
കോട്ടയം: അയർക്കുന്നത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപ പ്രദേശത്തുള്ള ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്നുമാണ് 15 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ ടിപ്പല്‍ ലോറി ഡ്രൈവറായ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ പ്രതി താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. മൊബൈലിലൂടെ നിത്യവും സംസാരിക്കാറുണ്ടായിരുന്നുവെന്നും അജേഷ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അജേഷുമായി പെണ്‍കുട്ടി നടത്തിയ ഫോണ്‍ കോളുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് രാവിലെ മുതല്‍ ചോദ്യം ചെയ്തു. ഉച്ചയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അജേഷ് ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയുടെ പരിസരത്തു തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച പെണ്‍കുട്ടിയെ തന്റെ ലോറിയില്‍ കയറ്റി ഹോളോബ്രിക്‌സ് കമ്പനിയിലെത്തിച്ച അജേഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്നായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതദേഹം തൊട്ടടുത്തുള്ള പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us