/indian-express-malayalam/media/media_files/uploads/2017/04/g-sudhakaran.jpg)
തിരുവനന്തപുരം: സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്. തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചയാളാണ് സെന്‍കുമാറെന്ന് സുധാകരന് കുറ്റപ്പെടുത്തി. സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ വലിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു.
"സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ആരേയും അനുവദിക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചയാളാണ് സെന്‍കുമാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തനിക്കെതിരെ സെന്‍കുമാര്‍ ചെയ്തത് ഒന്നും പറയുന്നില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാരിനെതിരെ തിരിഞ്ഞ് സ്വയം തോല്പിക്കുകയാണ് സെന്‍കുമാര്‍ ചെയ്തതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
സെൻകുമാറിനെ അനുനയിപ്പിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിനിടെയാണ് സുധാകരന്റെ വിമര്‍ശനം. സെൻകുമാറിന്റെ നിയമനത്തിൽ ചൊവ്വാഴ്ച തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിസഭാ തീരുമാനംവരെ കാത്തിരിക്കാൻ സെൻകുമാർ തയാറാകും. അതിനാലാണ് കോടതിയലക്ഷ്യ ഹർജിയിൽനിന്നും സെൻകുമാർ പിന്മാറിയതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.