/indian-express-malayalam/media/media_files/uploads/2017/06/1111.jpg)
കോഴിക്കോട്: വില്ലേജ് ഓഫിസ് അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ ഭൂനികുതി വില്ലേജ് ഓഫിസർ സ്വീകരിച്ചു. ജോയിയുടെ സഹോദരൻ വില്ലേജ് ഓഫിസിൽ എത്തിയാണ് ഭൂനികുതി അടച്ചത്. എന്നാൽ വസ്തുവിന്റെ രേഖകൾ വില്ലേജ് ഓഫിസർ തിരുത്തി എന്നാരോപിച്ച് ബന്ധുക്കൾ വില്ലേജ് ഓഫിസിൽ പ്രതിഷേധം നടത്തുകയാണ്. ഒരു ഏക്കറുള്ള ജോയിയുടെ സ്ഥലം 80 സെന്റായി കാണിച്ചു എന്നാണ് ആരോപണം.
അതിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നാണ് ജില്ലാ കലക്ടർ നൽകിയിരിക്കുന്ന റിപ്പോർട്ട്. നടപടിക്രമങ്ങളിൽ അനാവശ്യമായി റവന്യൂ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെമ്പനോട വില്ലേജ് ഓഫിസറും, വില്ലേജ് അസിസ്റ്റന്റിനും ഈ സംഭവത്തിൽ തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണങ്ങൾക്ക് സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. അതേസമയം, ജോയിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പക്ഷേ റവന്യൂ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് കർഷൻ ആത്മഹത്യ ചെയ്ത്. സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. വില്ലേജ് ഓഫിസറായ സണ്ണിയെയും ഓഫിസ് അസിറ്റന്റ് സിലീഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us