/indian-express-malayalam/media/media_files/uploads/2023/06/K-Vidhya.jpg)
കെ വിദ്യ
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് ജോലി നേടിയ കേസിലെ പ്രതി മുൻ എസ്എഫ്ഐ നേതാവ് വിദ്യ ഒളിവിൽ തുടരുന്നു. കേസിൽ പ്രതി ചേർത്ത് 13 ദിവസമായിട്ടും വിദ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സൈബർസെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചെങ്കിലും വിദ്യ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിനിടെ, വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും മുന്‍ വിധിയോടെയുള്ള ആരോപണം വലിയ തോതിലുള്ള മാനസിക വ്യഥയുണ്ടാക്കി അവിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കലാണെന്നും വിദ്യ ജാമ്യാപേക്ഷയിൽ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്.
വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടി കോളജിൽ ഗസ്റ്റ് ലക്ചർ ജോലിക്കായി വിദ്യ ഹാജരാക്കിയ മഹാരാജാസ് കോളജിലെ രേഖ തെളിവായുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജരേഖ കേസില്‍ ഈ മാസം ആറിനാണ് പൊലീസ് കേസെടുത്തത്. ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിദ്യം വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയത്. മഹാരാജാസ് കോളേജിന്റെ ലോഗോയും സീലും കണ്ടു സംശയം തോന്നിയ ഇന്റർവ്യൂ പാനലിലുള്ളവർ കോളജുമായി ബന്ധപ്പെട്ടപ്പെട്ടു. ഇതോടെയാണ് വിദ്യ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് തെളിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.