scorecardresearch

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം ഓഫീസർ അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി

മാര്‍ഗരേഖ ലംഘിക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന് ആരാഞ്ഞ കോടതി, ദേവസ്വം ഓഫിസറുടെ വിശദീകരണം തള്ളി

മാര്‍ഗരേഖ ലംഘിക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന് ആരാഞ്ഞ കോടതി, ദേവസ്വം ഓഫിസറുടെ വിശദീകരണം തള്ളി

author-image
WebDesk
New Update
Elephant Procession, High court

പ്രതീകാത്മക ചിത്രം

കൊച്ചി: ആന എഴുന്നള്ളിപ്പിൽ മാർഗരേഖ ലംഘിച്ചതിന്
തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി. ദേവസ്വം ഓഫീസർ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ദേവസ്വം ഓഫീസറെ ശകാരിച്ച കോടതി മാര്‍ഗരേഖ ലംഘിക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന് ആരാഞ്ഞു. ദേവസ്വം ഓഫിസറുടെ വിശദീകരണം കോടതി തള്ളുകയും ചെയ്തു.

Advertisment

ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ  നിർദേശത്തോട് ഭക്തർ സഹകരിച്ചില്ല എന്നുമായിരുന്നു ദേവസ്വം ഓഫിസർ കോടതിയെ അറിയിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ താൻ ശ്രമിക്കുകയാണെന്ന് ഭക്തർ ആരോപിച്ചു. തൃക്കേട്ട ദിനത്തിൽ കനത്ത മഴയത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്നും, അപകടങ്ങൾ ഒഴിവാക്കാനാണ് ആനകളെ പന്തലിലേക്ക് മാറ്റി നിർത്തിയതെന്നുമാണ് ദേവസ്വം ഓഫീസർ വിശദീകരണം നൽകിയത്.

ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനിടെ ആന എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ ദൂരം പാലിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പാണ് കേസെടുത്തത്. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ പരിധി വേണമെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

Advertisment

Read More 

High Court Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: