/indian-express-malayalam/media/media_files/uploads/2018/09/nun-protest-2.jpg)
ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിഹരിച്ചു. ഇക്കാര്യം പൊലീസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ ഈ മാസം 19 ന് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുളള നീക്കത്തിന് പ്രാധാന്യം വർദ്ധിച്ചു.
കന്യാസ്ത്രീയുടെ മൊഴി പ്രകാരം പരാതിയിൽ പറഞ്ഞ 2014 മെയ് അഞ്ചിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നു. താൻ കുറവിലങ്ങാട് മഠത്തിലായിരുന്നില്ല, മറിച്ച് തൊടുപുഴയിലെ മുതലക്കോടം മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാൽ കുറവിലങ്ങാട് മഠത്തിലെ റജിസ്റ്ററും ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴിയും തൊടുപുഴ മഠത്തിലെ മദറിന്റെ മൊഴിയും അടക്കം ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്.
കേസിൽ ഇതുവരെ ആകെ 81 സാക്ഷികളുണ്ട്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞത്. എന്നാൽ ഇപ്പോൾ വൈരുദ്ധ്യം പരിഹരിച്ചെന്നാണ് വിലയിരുത്തൽ. 19 ന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അടക്കമുളള കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് വിവരം.
കേസന്വേഷണത്തിൽ ഇന്നലെ കേരള ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസിൽ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ കണ്ടെത്താൻ സമയം വേണമെന്നാണ് കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ പറഞ്ഞത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ പോവുകയാണെങ്കിൽ 19 ന് ഹാജരാകില്ലെന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ മൻദീപ് സിങ് ഇന്നലെ പറഞ്ഞത് വിവാദമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.