scorecardresearch

ഒരു മതവിശ്വാസിയേയും മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല: ഷംസീര്‍

പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുതെന്നും ഷംസീര്‍ വ്യക്തമാക്കി

പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുതെന്നും ഷംസീര്‍ വ്യക്തമാക്കി

author-image
WebDesk
New Update
AN Shamseer | News | CPM

സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ‌"ഞാന്‍ എല്ലാ മതവിശ്വാസങ്ങളേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. ഭരണഘടനയിൽ ഒരു ഭാഗത്ത് മതവിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ മറ്റൊരു ഭാഗത്ത് ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോൾ എങ്ങനെയാണ് മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്," ഷംസീര്‍ ചോദിച്ചു.

Advertisment

"എന്റെ മതേതര മൂല്യങ്ങളിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ നടത്തുന്ന വെറുപ്പിന്റെ പ്രചാരണം മാത്രമാണ്. രാജ്യത്ത് ഉടനീളം നടത്തുന്ന പ്രചാരണം കേരളത്തിലും നടത്താനുള്ള ശ്രമമാണ്. അതെല്ലാം കേരളത്തിലെ വിശ്വാസി സമൂഹം തള്ളിക്കളയും. വിശ്വാസികള്‍ എനിക്കൊപ്പമാണ്. ആര്‍ക്കും പ്രതിഷേധിക്കാം, പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുത്," ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഷംസീറിന്റെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നിലപാടെടുത്തത്. “ഏതെങ്കിവും മതവിഭാഗത്തിന് എതിരായ നിലപാട് സിപിഎം സ്വീകരിക്കില്ല. ഷംസീര്‍ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു. വിഷയത്തില്‍ മാപ്പ് പറയേണ്ടതില്ല, തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്,” ഗോവിന്ദന്‍ വ്യക്തമാക്കി.

ഷംസീറിന്റെ പ്രസ്താവനയക്കെതിരെ എന്‍എസ്എസ് അമ്പലങ്ങളില്‍ പൂജയും വഴിപാടും നടത്തി. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതിനെ എതിര്‍ക്കേണ്ട കാര്യം സിപിഎമ്മിനില്ല. അമ്പലത്തില്‍ പോകുന്നതിനുള്ള ജനാധിപത്യ അവകാശത്തിന് വേണ്ടി പോരാടുന്ന പ്രസ്ഥാനമാണിത്. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ ആയുധമായി മാറുന്നില്ലെ എന്ന് സ്വയം ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Advertisment

“മിത്തുകളെ ശാസ്ത്രീയമായി ചിത്രീകരിക്കുന്നതിനെ വിമർശിച്ചാൽ, വിമർശകർ ഹിന്ദുക്കൾക്ക് എതിരാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തിലെ ചരിത്രമായും മിത്തിനെ മിത്തായും കാണണം. അതിനെ വർത്തകാലവുമായി കൂട്ടിയിണക്കി ശാസ്ത്രം എന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല. സമൂഹത്തെ ഈ നിലപാടുകൾ പിന്നോട്ടു നയിക്കും. അങ്ങനെ വന്നാൽ മണിപ്പൂരും ഹരിയാനയും ഗുജറാത്തുമുണ്ടാകും. കലാപമാണ് ഫാസിസ്റ്റുകൾ ആഗ്രഹിക്കുന്നത്,” ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.

Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: