/indian-express-malayalam/media/media_files/uploads/2017/05/tp-senkumar.jpg)
തിരുവനന്തപുരം: പൊലീസിനെക്കുറിച്ച് നിയമസഭയിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ തയാറാക്കി നൽകണമെന്ന് ഡിജിപി സെൻകുമാർ. പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയ ആദ്യ നിർദേശമാണിത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. പൊലീസിനെക്കുറിച്ചുളള പല ചോദ്യങ്ങൾക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദേശം.
വിവരാവകാശ നിയമപ്രകാരമുളള അപേക്ഷകളിൽ കാലതാമസം കൂടാതെ മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻതന്നെ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നാളെ വൈകിട്ട് മുഖ്യമന്ത്രിയുമായി സെൻകുമാർ കൂടിക്കാഴ്ച നടത്തും.
സുപ്രീം കോടതി വിധിയെ തുടർന്നു പൊലീസ് മേധാവിയായി വീണ്ടും നിയമിതനായ സെൻകുമാർ ഇന്നലെയാണ് ചുമതലയേറ്റത്. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി വെള്ളിയാഴ്ച രാത്രി ഒപ്പിട്ടിരുന്നു. ഇന്നലെ ഉച്ചയോടെ നിയമന ഉത്തരവിറങ്ങി. ഇന്നലെ വൈകിട്ട് 4.30ന് ആണു പൊലീസ് ആസ്ഥാനത്തെത്തി അദ്ദേഹം ചുമതലയേറ്റു. 11 മാസത്തെ ഇടവേളയ്ക്കും നിയമ പോരാട്ടത്തിനും ഒടുവിലാണു സെൻകുമാറിനു പദവി തിരികെ ലഭിച്ചത്. ജൂൺ 30 വരെയാണു സെൻകുമാറിന്റെ കാലാവധി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.