/indian-express-malayalam/media/media_files/uploads/2017/02/loknath-behera.jpg)
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തെകുറിച്ച് നിഷ്പക്ഷമായ അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മികച്ച ടീമിനെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല മാത്രമാണ് തനിക്ക്. അവധി കഴിഞ്ഞ് ജേക്കബ് തോമസ് എത്തുമ്പോള്‍ സ്ഥാനം കൈമാറുമെന്നും ബെഹ്റ പറഞ്ഞു.
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റി ബെഹ്റയ്ക്കാണ് പകരം ചുമതല നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു.
ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം നിയമസഭയിൽ വിമർശനം ഉയർത്തിയപ്പോൾ ‘‘ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട’’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ഇതു പറഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ജേക്കബ് തോമസിനെ അദ്ദേഹം കൈവിട്ടതിനു പിന്നിൽ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടായതാണ് സൂചന.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും തൊട്ടു പിന്നാലെയാണു വിജിലൻസ് ഡയറക്ടറെ മാറ്റാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
വിജിലൻസിനെതിരായ തുടർച്ചയായ വിമർശനങ്ങൾക്കൊടുവിൽ ഡയറക്ടറെ സർക്കാർ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി അടുത്തിടെ ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.