scorecardresearch

സനുഷയുടെ ധീരതയ്ക്ക് ഡിജിപിയുടെ അഭിനന്ദനം

ബുധനാഴ്ച രാത്രി കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്

ബുധനാഴ്ച രാത്രി കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സനുഷയുടെ ധീരതയ്ക്ക് ഡിജിപിയുടെ അഭിനന്ദനം

തിരുവനന്തപുരം: ട്രെയിനിൽ തനിക്കെതിരെ അതിക്രമം കാട്ടിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനുഷയെ ഡിജിപി ലോക്‌നാഥ് ബെഹ്റ അനുമോദിച്ചു. സനുഷ കാണിച്ച ധൈര്യം എല്ലാവർക്കും പ്രചോദനമാണെന്നും സനുഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും പൊലീസ് ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങിൽ ഡിജിപി പറഞ്ഞു.

Advertisment

ബുധനാഴ്ച രാത്രി കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ സഹയാത്രികനായ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു. ട്രെയിനിൽ വച്ച് തനിക്കൊരു മോശം അനുഭവം ഉണ്ടായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും സനുഷ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

publive-image

''ഞാൻ ഉറങ്ങുകയായിരുന്നു. ബെർത്തിൽ ഒരാൾ ഉണ്ടായിരുന്നു. ഉറക്കത്തിൽ എന്റെ ചുണ്ടിൽ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോൾ എന്റെ ചുണ്ടിൽ അയാളുടെ കൈവിരൽ. ഞാൻ കൈ പിടിച്ചു. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേർ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി'' സംഭവത്തിനുശേഷം സനുഷ മാധ്യമങ്ങളോട് പറഞ്ഞു.

Sanusha Loknath Behra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: