/indian-express-malayalam/media/media_files/uploads/2022/01/k-sudhakarana.jpg)
കെ സുധാകരന്‍
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. ഈ മാസം 14-ാം തീയതി ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയാണ്. എറണാകുളം സിജെഎം കോടതിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഒരു വര്‍ഷത്തിലധികം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സുധാകരനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ സുധാകരന്റെ പേരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ മോന്‍സന്റെ വീട്ടില്‍ സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച് ചികിത്സ നടത്തിയെന്നായിരുന്നു പരാതി. മോന്‍സണിന്റെ വീട്ടിലെത്തി ചികിത്സ നേടിയ കാര്യം സുധാകരന്‍ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസം വീട്ടില്‍ താമസിച്ച് കോസ്മറ്റോളജി ചികിത്സ നടത്തിയെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.