കണ്ണൂർ: മാഹി പള്ളൂരിൽ സിപിഎം പ്രാദേശികനേതാവായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പി.കെ.നിജേഷ്, പന്തയ്ക്കൽ സ്വദേശി പി.കെ.ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിൽ 12 ബിജെപി പ്രവർത്തകരെ ചോദ്യം ചെയ്യാൻ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. പള്ളൂർ നടവയൽ റോഡ് ഭാഗത്തെ ബിജെപി പ്രവർത്തകരെയും അനുഭാവികളെയുമാണ് പുതുച്ചേരി പൊലീസ് ചോദ്യം ചെയ്തത്.
ഇന്നലെ വിവാഹം നടക്കേണ്ടിയിരുന്ന ജെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിനെ തുടർന്ന് ജെറിൻ സുരേഷിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പള്ളൂർ സ്റ്റേഷന് മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ആറംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഈ മാസം ഏഴിന് രാത്രിയായിരുന്നു ബാബുവിനെ കൊലപ്പെടുത്തിയത്. ഈ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുളളിൽ ആർഎസ്എസ് പ്രവർത്തകനായ ഷമേജ് കൊല്ലപ്പെട്ടു. ബാബുവിന്റെ കൊലപാതകത്തിനുളള തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകം എന്നാണ് പൊലീസ് വിലയിരുത്തൽ.
Read More: വാളും വെട്ടും: രാഷ്ട്രീയ കൊലപാതങ്ങളുടെ കോറിയോഗ്രഫി – എതിരൻ കതിരവൻ എഴുതുന്നു
ചെത്തുതൊഴിലാളി, മിൽത്തൊഴിലാളി, ഡ്രൈവർ, ഇവരാണ് കേരളത്തിലെ രക്തസാക്ഷികൾ
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ: നിയമവഴിയിൽ സംഭവിക്കുന്നത്
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: സിപിഎമ്മിനും ആർ എസ് എസ്സിനും ഒരേ നിറം