/indian-express-malayalam/media/media_files/uploads/2018/09/pk-sasi-cats.jpg)
പികെ ശശി
പാലക്കാട്: സിപിഎം നേതാവ് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിലും നിന്നും പുറത്താക്കാനാണ് തീരുമാനമായിരിക്കുന്നത്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.ഇതോടെ പി കെ ശശി പാർട്ടി അംഗമായി മാത്രം തുടരും.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വീണ്ടും ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചാണ് അന്തിമ തീരുമാനമായത്. സാമ്പത്തിക ക്രമക്കേടുൾപ്പെടെ നിരവധി ആരോപണങ്ങൾ ശശിക്കെതിരെ ഉയർന്നിരുന്നു. ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.രാജിവെക്കാനല്ല പാർട്ടി ആവശ്യപ്പെട്ടതെന്നായിരുന്നു ഒരാഴ്ച മുമ്പും പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം കൽപ്പിത കഥകളാണെന്നായിരുന്നു പാർട്ടി ബ്രാഞ്ചിലേയ്ക്ക് തരം താഴ്ത്താൻ ജില്ലാ കമ്മിറ്റിയിൽ തീരുമാനമുണ്ടായപ്പോഴും പി കെ ശശിയുടെ പ്രതികരണം.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം. പാർട്ടി ഓഫീസ് നിർമാണ ഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകൾ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.
Read More
- ഹേമാ കമ്മിറ്റി റിപ്പോർട്ട്;സർക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷം
- മുകേഷിന്റെ രാജിക്കായി പ്രതിഷേധം ശക്തം;കൈവിടാതെ സിപിഎം
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില് നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയൻ
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us