scorecardresearch

സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ മകനും ഭാര്യയ്ക്കും മർദ്ദനം, ആർ എസ് എസ്സ് എന്ന് ആരോപണം

ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിൽ പിന്തുടർന്നെത്തി വീണ്ടും ആക്രമിച്ചു

ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിൽ പിന്തുടർന്നെത്തി വീണ്ടും ആക്രമിച്ചു

author-image
WebDesk
New Update
മാധ്യമപ്രവർത്തകയ്ക്കും ഭർത്താവിനും എതിരായ ആക്രമണം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി സിഎൻ മോഹനന്റെ മകൻ ജൂലിയസ് നികിദാസിനും ഭാര്യ സാനിയോ മനോമിക്കും നേരെ ആക്രമണം. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

Advertisment

publive-image

സാനിയ മനോമി ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോർട്ടറാണ്. ഇവർക്കും അക്രമി സംഘത്തിന്റെ മർദ്ദനമേറ്റു. ഇന്ന് രാവിലെ കോഴിക്കോട് കക്കാട് വച്ചാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ എട്ടോളം പേർ ചേർന്ന് തടഞ്ഞുനിർത്തി മർദ്ദിച്ചത്.

കുറ്റ്യാടി അമ്പലകുളങ്ങരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളജിലേക്ക് പൊലീസ് സുരക്ഷയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം.

പിന്തുടര്‍ന്നെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നടുവണ്ണൂരില്‍ വെച്ചാണ് വീണ്ടും ആക്രമണം നടത്തിയത്. പേരാമ്പ്രയില്‍ നിന്ന് വാഹനം തടയാന്‍ ശ്രമിച്ച സംഘം പിന്തുടര്‍ന്ന് വന്ന് നടുവണ്ണൂരില്‍ വെച്ച് അക്രമം നടത്തുകയായിരുന്നു.

Advertisment
Cpm Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: