scorecardresearch

കിളികൊല്ലൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവം, പൊലീസിന്റെ മതിപ്പും വിശ്വാസവും തകർക്കുന്നത്: സിപിഎം ജില്ലാ സെക്രട്ടറി

കൊല്ലം പേരൂർ സ്വദേശികളായ സൈനികൻ വിഷ്ണു, സഹോദരന്‍ വിഘ്നേഷ് എന്നിവര്‍ക്കാണു സ്‌റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദനമേറ്റത്

കൊല്ലം പേരൂർ സ്വദേശികളായ സൈനികൻ വിഷ്ണു, സഹോദരന്‍ വിഘ്നേഷ് എന്നിവര്‍ക്കാണു സ്‌റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദനമേറ്റത്

author-image
WebDesk
New Update
kilikollur incident, kerala news, ie malayalam

കൊല്ലം: കിളിക്കൊല്ലൂരിൽ സൈനികന് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. പൊലീസിന്റെ മതിപ്പും വിശ്വാസവും തകർക്കുന്ന ഒറ്റപ്പെട്ട സംഭവമാണിത്. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നിയമ നടപടിയെടുക്കണം. ഈ മാസം 27 ന് ഇതുസംബന്ധിച്ച് സിപിഎം മൂന്നാം കുറ്റിയിൽ വിശദീകരണ യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment

കൊല്ലം പേരൂർ സ്വദേശികളായ സൈനികൻ വിഷ്ണു, സഹോദരന്‍ വിഘ്നേഷ് എന്നിവര്‍ക്കാണു സ്‌റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദനമേറ്റത്. ലഹരിമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ തങ്ങളെ ആക്രമിച്ചെന്നുമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം.

എന്നാൽ എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ തന്നെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണു വിഘ്നേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തിൽ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിൽ പിന്നീട് നാല് പേരെയും സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കെ, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എ പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

Advertisment

ഇതിനിടെ സൈനികനെയും സഹോദരനെയും മർദിക്കുന്ന പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്ത് വിട്ടതിനെ കുറിച്ചും അന്വേഷിക്കും.

Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: