/indian-express-malayalam/media/media_files/uploads/2021/05/Untitled-design-27.jpg)
കൊച്ചി: സിപിഎം പ്രവർത്തകനായ മൽസ്യത്തൊഴിലാളിയെ കാണാനില്ലെന്ന പരാതിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. അമ്പലപ്പുഴ തോട്ടപ്പിള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗം സജീവനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സജിത സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് കെ.വിനോദ ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പൊലീസ് ഒരാഴ്ചക്കകം വിശദീകരണം നൽകണം. തോട്ടപ്പിള്ളിയിൽ സിപിഎം സംഘടനാ പ്രശ്നങ്ങളുണ്ടെന്നും ഭർത്താവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും സജിത ഹർജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29 ന് പുലർച്ചെ മൽസ്യബന്ധനത്തിന് പോയ ഭർത്താവ് ഇതുവരെ തിരികെ എത്തിയിട്ടില്ല.
30 ന് ചേരാനിരുന്ന ബ്രാഞ്ച് കമ്മിറ്റി യോഗം സജീവനെ കാണാതായതിനെ തുടർന്ന് അനിശ്ചിതമായി മാറ്റിവച്ചുവെന്നും ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഭർത്താവിനെ കാണാതായെതെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഹർജിയിൽ ബോധിപ്പിച്ചു.
Read More: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.