scorecardresearch

തുടർച്ചയായ വിവാദ പരാമർശങ്ങൾ: മന്ത്രി എം.എം മണിക്ക് പാർട്ടിയുടെ പരസ്യ ശാസന

തുടർച്ചയായ വിവാദ പരാമർശനങ്ങളുടെ പേരിലാണ് നടപടി എന്നാണ് സംസ്ഥാന കമ്മറ്റിയുടെ നടപടി

തുടർച്ചയായ വിവാദ പരാമർശനങ്ങളുടെ പേരിലാണ് നടപടി എന്നാണ് സംസ്ഥാന കമ്മറ്റിയുടെ നടപടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mm mani, ldf, cpm

തിരുവനന്തപുരം: തുടർച്ചയായ വിവാദ പരാമർശനങ്ങൾ നടത്തിയ വൈദ്യുത മന്ത്രി എം.എം മണിക്ക് സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ പരസ്യ ശാസന. മന്ത്രി എന്ന നിലയിൽ എം.എം മണി നടത്തിയ പല പ്രസംഗങ്ങളും പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി എന്ന് പാർട്ടി നിരീക്ഷിച്ചു. തുടർച്ചയായ വിവാദ പരാമർശനങ്ങളുടെ പേരിലാണ് നടപടി എന്നാണ് സംസ്ഥാ കമ്മറ്റിയുടെ വിശദീകരണം. ഇത് രണ്ടാം തവണയാണ് എംഎം മണിയ്ക്ക് എതിരെ പാർട്ടി നടപടി എടുക്കുന്നത്.

Advertisment

മന്ത്രി ആയതിന് ശേഷം അതിരപ്പിള്ളി വിഷയത്തിൽ നടത്തിയ പ്രതികരണങ്ങളും , ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരെ നടത്തിയ പ്രതികരണങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അവസാനമായി മൂന്നാർ വിഷയത്തിൽ സബ് കളക്ടർക്ക് എതിരെ മണി നടത്തിയ അസഭ്യവർഷവും, മാധ്യമങ്ങൾക്ക് നേരെ നടത്തിയ ആക്രമണവും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. പൊമ്പുളെയ് ഒരുമ നേതാക്കൾക്ക് എതിരെ നടത്തിയ പരാമർശത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പൊമ്പുളെ ഒരുമ നേതാവ് ഗോമതിയുടെ നേത്രത്വത്തിൽ നിരാഹാര സമരം നടക്കുകയാണ്.

Cpim Mm Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: