തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കൂടുതൽ ജാഗ്രത. ജില്ലയില്‍ അഞ്ച് മേഖലകളെക്കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും അണുനശീകരണം ആരംഭിക്കുകയും ചെയ്തു.
പാളയത്തെ സാഫല്യം കോംപ്ലക്സ് ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്-17, വഴുതൂര്‍, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്-തളയല്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ്-66, പൂന്തുറ, വാര്‍ഡ്-82, വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍-27 കൂടാതെ പാളയം വാര്‍ഡ് എന്നിവയാണ് കളക്ടര്‍ നവജോത് ഖോസ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
Read More: തിരുവനന്തപുരത്ത് ലോട്ടറി വിൽപ്പനക്കാരനു കോവിഡ്; നഗരത്തിൽ നിയന്ത്രണം കർശനമാക്കുമെന്ന് മേയർ
സാഫല്യം കോംപ്ലക്സിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, സാഫല്യം കോംപ്ലക്സ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനമായി. പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല. കോംപ്ലക്സിൽ വന്നുപോയവരെ നിരീക്ഷിക്കും. മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിനു സമീപത്തുള്ള പാളയം മാർക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താൽക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ടാകും.
ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ജില്ലയില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരാതിരിക്കാന്‍ ജനങ്ങള്‍ സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പ് അനുസരിക്കണമെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.
അതേസമയം, തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഷോപ്പിംഗ് മേഖലകൾ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭ നിരീക്ഷണം കർശനമാക്കും മന്ത്രി പറഞ്ഞു. ഇന്നലെ രോഗം പിടിപ്പെട്ടവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധനയും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മാരായമുട്ടത് നിന്ന് സേലത്തേക്ക് പോയ ആൾ അവിടെ പോസിറ്റീവായി എന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇതേ തുടര്‍ന്ന്, മാരായമുട്ടത്ത് സ്രവപരിശോധന ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഉറവിടം അറിയാത്ത കേസുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിന്ന് അധികം പോസിറ്റീവ് കേസുകൾ ഇല്ല. എന്നിരുന്നാലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ നിരന്തരം വന്ന് പോകുന്ന വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ കൂടുതൽ കരുതൽ ആവശ്യമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.