/indian-express-malayalam/media/media_files/uploads/2020/10/covid-19-kerala-positivity-rate-increases-but-testing-rate-not-in-lockstep-427507-fi.jpg)
കേരളത്തിന്റെ കോവിഡ് -19 സൂചകങ്ങൾ ആശങ്കയുണ്ടാക്കുംവണ്ണം ഉയര്‍ന്നിട്ടും, (കേസ് ലോഡ് കണക്കില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ് സംസ്ഥാനം) അതിനു ആനുപാതികമായി കോവിഡ് പരിശോധന അടുത്ത ദിവസങ്ങളിൽ വർദ്ധിച്ചിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയായി പരിശോധന നടത്തുന്നതില്‍ വന്ന കുറവ് 'സോഫ്റ്റ്വെയർ ഹിക്കപ്പ്' മൂലമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും, വൈറസ് പടരുന്നതിന്റെ വ്യാപ്തി മറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളാണ് ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദീർഘനാള്‍ ഇത് തുടരുകയാണെങ്കിൽ വലിയ വ്യാപനത്തിലേക്കും അപകടത്തിലേക്കും സംസ്ഥാനം കടക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദേശീയതലത്തിൽ പോസിറ്റീവ് കേസുകളുടെ വളർച്ച 0.9 ശതമാനമാണ്. കേരളത്തിൽ ഇത് 2.8 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതലാണിത്. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമാണ്. ദേശീയ തലത്തിൽ 5.93 ശതമാനവും.
പരിശോധിച്ചവരിൽ നിന്ന് കൊറോണ വൈറസ് ബാധിച്ച ആളുകളുടെ ശതമാനമാണ് പോസിറ്റീവ് നിരക്ക്. ഇത് ഒരു പ്രത്യേക പ്രദേശത്ത് രോഗം പടരുന്നതിന്റെ സൂചനയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി സജീവ കേസുകളുടെ ഏറ്റവും ഉയർന്ന അനുപാതം കേരളത്തിലുണ്ട്. ശനിയാഴ്ച, സജീവ കേസുകളുടെ അനുപാതം 28.7 ശതമാനമായിരുന്നു - ദേശീയ കണക്ക് 10.70 ശതമാനവും. എന്നിരുന്നാലും, കൂടുതൽ ആളുകൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേരളം പരിശോധനയിൽ വർദ്ധനവ് വരുത്തിയിട്ടില്ല.
ഒക്ടോബർ 7 ന് സംസ്ഥാനം 73,816 സാമ്പിളുകൾ പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച 51,836 എണ്ണമാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 7,283 കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 52,097 സാമ്പിളുകൾ പരിശോധിച്ചു. 9,016 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
Read in IE: Kerala positivity rate increases, but testing rate not in lockstep
ഈ സാഹചര്യത്തിന് കാരണം ഒരു സോഫ്റ്റ്‌വെയര്‍ ഹിക്കപ്പ്' ആണെന്ന് സംസ്ഥാനത്തെ കോവിഡ് -19 കോർ ടീമിലെ അംഗവും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പരിശോധിച്ച സാമ്പിളുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാനം ഒരു പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തു എന്നും പൂരിപ്പിക്കാനായി കൂടുതൽ വിശദാംശങ്ങൾ വേണ്ട സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ ഇതിനു ഇത് സമയമെടുക്കും ഡോ. അഷീല്‍ കൂട്ടിച്ചേര്‍ത്തു.
"സാമ്പിൾ കളക്ഷൻ പോയിന്റിൽ ശേഖരിക്കേണ്ടതല്ല ആ വിശദാംശങ്ങൾ. പക്ഷേ ഞങ്ങൾ അവ സാമ്പിൾ കളക്ഷൻ പോയിന്റിൽ തന്നെ ശേഖരിക്കുന്നു, അതാണ് കാലതാമസത്തിന് കാരണം," അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 70 ശതമാനം കേസുകളും ലക്ഷണങ്ങളില്ലാത്തവയായതിനാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അതില്‍ പെടാനുള്ള സാധ്യതയില്ല എന്ന് വിദഗ്ദ്ധർ പറഞ്ഞു. പരിശോധനയിലൂടെ മാത്രമേ അത്തരം കേസുകൾ കണ്ടെത്താനാവുകയുള്ളൂ.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ ദൈനംദിന പരിശോധന കുറഞ്ഞുവെന്ന് ഐഐഎം-കോഴിക്കോടിലെ ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനും ഗസ്റ്റ് ഫാക്കൽറ്റിയുമായ പ്രൊഫ. റിജോ എം ജോൺ ചൂണ്ടിക്കാട്ടി.
“ഒരു പകർച്ചവ്യാധി സമയത്ത് സോഫ്റ്റ്വെയർ പ്രശ്നം ഇത്രയും കാലം നിലനിൽക്കില്ല. പരിശോധന വർദ്ധിപ്പിക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവായിരിക്കരുത് ഇത്. ആവശ്യത്തിന് സാമ്പിളുകൾ പരിശോധിക്കാത്തപ്പോൾ, പല കേസുകളും കണ്ടെത്താനാവില്ല. അത്തരം കണ്ടെത്തപ്പെടാത്ത കേസുകൾ വൈറസ് പടരാൻ കാരണമാകും. ”
"കേസുകൾ കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനകൾ ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്, എന്നാൽ ഇപ്പോൾ ദുർബലരും രോഗലക്ഷണങ്ങളുമായ വ്യക്തികളെ മാത്രമാണ് സംസ്ഥാനം പരീക്ഷിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. കൂടുതൽ സാമ്പിളുകൾ പരീക്ഷിക്കുന്നതിൽ കാലതാമസം സംഭവിക്കുന്നത് സമൂഹത്തിൽ രോഗം പടരാൻ ഇടയാക്കും, ’’ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ചാപ്റ്റർ സെക്രട്ടറി ഡോ. പി. ഗോപകുമാർ പറഞ്ഞു.
കോവിഡ് -19 സാഹചര്യം സംസ്ഥാനം നിയന്ത്രിച്ചുവെന്ന് കാണിക്കാൻ ടെസ്റ്റുകൾ, പ്രത്യേകിച്ച് ആന്റിജൻ ടെസ്റ്റുകൾ കുറയ്ക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
"സംസ്ഥാനത്തിന്റെ കോവിഡ് നിയന്ത്രണ നടപടികൾ പരാജയപ്പെട്ടതിനെത്തുടർന്ന് കേന്ദ്രം ഇപ്പോൾ ഒരു ടീമിനെ കേരളത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us