തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,803 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,51,742 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കാസര്‍ഗോഡ് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Read More: ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കൊല്ലം ജില്ലയിൽ; നാല് ജില്ലകളിൽ അഞ്ഞൂറിലധികം പേർക്ക് രോഗബാധ
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂര്‍ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂര്‍ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 479, കൊല്ലം 356, പത്തനംതിട്ട 121, ആലപ്പുഴ 330, കോട്ടയം 287, ഇടുക്കി 205, എറണാകുളം 604, തൃശൂര്‍ 426, പാലക്കാട് 190, മലപ്പുറം 420, കോഴിക്കോട് 880, വയനാട് 173, കണ്ണൂര്‍ 279, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
2,57,415 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,415 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,47,984 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9431 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1002 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 432 ഹോട്ട് സ്പോട്ടുകളാണുള്ളത്.
‘കോവിഡ് കുറയുന്ന പ്രവണത കണ്ടുവരുന്നു’
സംസ്ഥാനത്ത് കോവിഡ് രോഗബാധകളുടെ എണ്ണ കുറയുന്ന പ്രവണത കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “തിങ്കളാഴ്ച വന്ന കണക്ക് അനുസരിച്ച് 61281 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. 65414 ആയിരുന്നു ഒരാഴ്ച മുൻപ് ചികിത്സയിലുണ്ടായിരുന്നത്. ഒരാഴ്ചകൊണ്ട് 6.3 ശതമാനം കുറവ് കോവിഡ് രോഗികളുടെ എണ്ണത്തിൽ വന്നിട്ടുണ്ട്. കോവിഡ് കുറയുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അത് ആശ്വാസകരമായ കാര്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
“രോഗവ്യാപനം കുറയ്ക്കുന്നതിൽ വാക്സിനേഷന് പ്രധാന പങ്ക് വഹിക്കാനാവും. ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് വികസിപ്പിച്ച വാക്സിനുകളാണ് നമുക്ക് ലഭിക്കുന്നത്. വാക്സിൻ എടുക്കുന്ന കാര്യത്തൽ ആർക്കും ആശങ്ക ആവശ്യമില്ല. ചില തെറ്റിധാരണ വ്യാപിക്കാൻ സാധ്യതയുള്ള പ്രചാരണങ്ങൾ ഈ വിഷയത്തിലുണ്ടാവുന്നു. അത് ഒഴിവാക്കേണ്ടതാണ്. സമൂഹത്തിന്റെ സുരക്ഷയെ തുരങ്കം വയ്ക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ല,” മുഖ്യമന്ത്രി പറഞ്ഞു.
“കേരളത്തിൽ കോവിഡ് വൈറസിന്റെ പുതിയ ജനിതക വ്യതിയാനം വന്നിരിക്കുന്ന വാർത്ത ഒരു തരം ആശങ്കാജനകമായ രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിൽ ജനിതകമാറ്റം വരുന്നത് സ്വാഭാവികമാണ്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ അക്കാര്യം ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതും പഠന വിധേയമാക്കേണ്ടതുമുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ കോവിഡ് വൈറസിന്റെ ജനിതക വ്യതിയാനം പഠനവിധേയമാക്കുന്നത്. അങ്ങനെ കൃത്യമായി വൈറസുകളുടെ ജനിതക വ്യതിയാനം പഠന വിധേയമാക്കുന്ന സംസ്ഥാനം കേരളമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി കണ്ടെത്തിയ ജനിതക വകഭേദങ്ങൾ ഗുരുതരമായ ഫലങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും അവയുമായി ബന്ധപ്പെട്ട പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച് വാർത്ത നൽകുമ്പോൾ കൂടുതൽ അവധാനത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.