തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് പുതിയതായി 1078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോകുന്നത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട്, മൂവറ്റപുഴ, കണ്ണൂർ, പാറശാല, കൊല്ലം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 798 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 104 പേർ വിദേശത്ത് നിന്ന് എത്തിയവരും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 432 പേർക്ക് രോഗം ഭേദമായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 222
കൊല്ലം – 106
എറണാകുളം – 100
മലപ്പുറം – 89
തൃശൂർ – 83
ആലപ്പുഴ – 82
കോട്ടയം – 80
കോഴിക്കോട്- 67
ഇടുക്കി – 63
കണ്ണൂർ – 51
പാലക്കാട് -51
കാസർഗോഡ് – 47
പത്തനംതിട്ട – 27
വയനാട് – 10
ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം – 60
കൊല്ലം – 31
ആലപ്പുഴ – 39
കോട്ടയം – 25
ഇടുക്കി – 22
എറണാകുളം – 95
തൃശൂർ – 21
പാലക്കാട് – 45
മലപ്പുറം – 30
കോഴിക്കോട് – 16
വയനാട് – 5
കണ്ണൂർ – 7
കാസർഗോഡ് – 36
ചികിത്സയിൽ 9458 പേർ
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി. 9458 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,58,117 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനയ്ക്ക് അയച്ച 22433 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 3,28,940 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9159 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 107066 സാമ്പിളുകൾ പരിശോധിച്ചതിൽ 102687 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 428 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉടനില്ല; തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് ജില്ലയിൽ മാത്രം ഉറവിടം അറിയാത്ത 16 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്കത്തിലൂടെയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. നഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും എംഎൽഎ അടക്കമുള്ളവർ നിരീക്ഷണത്തിലുമാണ്.
കൊല്ലം ജില്ലയിലും സ്ഥിതി ഗുരുതരമാണ്. രോഗം സ്ഥിരീകരിച്ച 106 പേരിൽ രണ്ട് പേർ മാത്രമാണ് പുറത്ത് നിന്ന് വന്നത്. 94 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖലയുൾപ്പടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.