scorecardresearch
Latest News

കോവിഡ് -19: സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലകളാക്കും; മേഖലകൾ ഏതെല്ലാം? നിയന്ത്രണങ്ങൾ എന്തെല്ലാം?

തീവ്ര രോഗ ബാധിതമായി കണ്ടെത്തിയ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കും

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലകളാക്കി തിരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. രോഗബാധ കൂടുതലായ ജില്ലകളെയാണ് ഒന്നാം മേഖലയിലുൾപ്പെടുത്തുന്നത്. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നു വരെ ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

രണ്ടാം സോണിലുള്ള ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ഇളവുകൾ നൽകും. മൂന്നാം സോണിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ ചില നിയന്ത്രണങ്ങൾ തുടരും. കോവിഡ് പോസിറ്റീവ് കേസുകളില്ലാത്ത രണ്ട് ജില്ലകളാണ് നാലാം സോണിൽ.  ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഈ ജില്ലകളിൽ സാധാരണ ജീവിതം അനുവദിക്കുമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.

Also Read: പഞ്ചായത്ത്, വില്ലേജ്, അക്ഷയ സെന്ററുകൾ തുറക്കാം; സംസ്ഥാന സർക്കാർ ഇളവുകൾ അറിയാം

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജില്ലകളെ ഹോട്ട്സ്പോട്ട്, നോൺ ഹോട്ട്സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെ തരം തിരിക്കുമെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.  എന്നാൽ ഹോട്ട്സ്പോട്ടുകളായി ജില്ലകളെ തരംതിരിക്കുന്ന രീതി അശാസ്ത്രീയമാണെന്നും സോണുകളായാണ് തിരിക്കേണ്ടതെന്നും വ്യാഴാഴ്ച ചേർന്ന സംസ്ഥാന  മന്ത്രിസഭാ യോഗം വിലയിരുത്തുകയായിരുന്നു.

സോൺ ഒന്ന്- ലോക്ക്ഡൗൺ കർശനമായി തുടരും

Covid 19,Covid 19 Kerala,Covid 19 Pandemic,Covid 19 Live Updates,Covid 19 Lock Down,Lock Down Kerala,India Lock Down Updates,കൊവിഡ് 19,കൊവിഡ് 19 കേരളം,കൊവിഡ് 19 മഹാമാരി,കൊവിഡ് 19 തത്സമയം,കൊറോണവൈറസ്,കൊവിഡ് 19 ലോക് ഡൗൺ,ലോക്ക് ഡൗൺ കേരളം,കൊറോണവൈറസ് തത്സമയം,കൊറോണവൈറസ് വാർത്തകൾ,Lock Down in Kasargod,Coronavirus,Triple lock down in some places in Kasargod

കാസർഗോഡ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് സോൺ ഒന്നിൽ. നിലവിൽ ഈ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിത്സയിലുള്ളത്. കാസര്‍ഗോഡ് 61 പേരും കണ്ണൂരില്‍ 45 പേരും മലപ്പുറത്തും കോഴിക്കോടും ഒമ്പത് പേരും ചികിത്സയിൽ കഴിയുന്നു. മേയ് മൂന്നു വരെ ലോക്ക്ഡൗൺ കർശനമായി തുടരുന്നതിനൊപ്പം ഈ മേഖലയില്‍ രോഗബാധ കൂടുതലുള്ള സ്ഥലങ്ങളുടെ അതിര്‍ത്തി അടയ്ക്കും. ഈ സ്ഥലങ്ങളിൽ പ്രവേശനത്തിനും പുറത്ത് പോകുന്നതിനുമുള്ള പ്രത്യേക വഴികൾ മാത്രമാണ് തുറക്കുക. ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളും സേവനങ്ങളും ഈ വഴികളിലൂടെ എത്തിക്കും.

സോൺ രണ്ട്- 24 വരെ കടുത്ത നിയന്ത്രണം

corona and tourism, കൊറോണയും ടൂറിസവും, കൊറോണയും വിനോദ സഞ്ചാരം, coronavirus impact on Kerala tourism, കേരള വിനോദ സഞ്ചാര മേഖലയും കൊറോണ വൈറസ് ബാധയും,coronavirus tourism, കേരള വിനോദ സഞ്ചാര മേഖലയില്‍ കൊറോണ വൈറസ് ബാധ, corona tourism, corona tourism latest news, ie Malayalam,

പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളാണ് രണ്ടാം മേഖലയിൽ. യഥാക്രമം 6, 5, 3 കോവിഡ് ബാധിതരാണ് ഈ ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ ഏപ്രില്‍ 24 വരെ കർശനമായി ലോക്ക്ഡൗണ്‍ തുടരും. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 കഴിഞ്ഞാല്‍ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.

സോൺ മൂന്ന്- ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും

തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണ് മൂന്നാം സോണിൽ. ഈ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടാൻ പാടില്ല. പൊതു-സ്വകാര്യ പരിപാടികള്‍, കൂടിച്ചേരലുകള്‍ എന്നിവ മെയ് 3 വരെ നിരോധിക്കും. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ ഗതാഗതം സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ വൈകുന്നേരം ഏഴ് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

സോൺ നാല്- പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ജില്ലകൾ

mg university, ie malayalam

കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയുമാണ് നാലാം മേഖലയിൽ. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകും. സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എല്ലാ സോണുകളിലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.

നാലു ജില്ലകളെ പ്രത്യേക മേഖലയായി പരിഗണിക്കാൻ ആവശ്യപ്പെടും

രാജ്യത്തെ 170 ജില്ലകളെ ഹോട്ട് സ്പോട്ടുകളായും 270 ജില്ലകളെ നോൺ ഹോട്ട് സ്പോട്ടുകളായും ബാക്കി ജില്ലകളെ ഗ്രീൻ സോണുകളായും തരംതിരിക്കുന്നതിനായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. കൂടുതൽ കോവിഡ് കേസുകളുള്ളതോ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാകുന്നതോ ആയ ജില്ലകളെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹോട്ട്സ്പോട്ടുകളായി പരിഗണിക്കുന്നത്.

കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.

Posted by Pinarayi Vijayan on Thursday, 16 April 2020

സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് കേന്ദസർക്കാർ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്. എന്നാൽ ഇത്തരത്തിൽ സംസ്ഥാനത്തെ ജില്ലകളെ തരം തിരിക്കുന്നത് അപ്രായോഗികമെണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ജില്ല ഹോട്ട് സ്പോട്ടുകളിലില്ല. കോഴിക്കോട് അടക്കം രോഗബാധിതർ കൂടുതലുള്ള നാലു ജില്ലകളെ പ്രത്യേക മേഖലയായി പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്റെ അനുമതിയോടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

നിർമാണ മേഖലയിലും വ്യവസായങ്ങൾക്കും ഇളവ് 

അതേസമയം, ഹോട്ട് സ്പോട്ടുകളല്ലാത്ത മേഖലകളിൽ നിർമാണ പ്രവൃത്തികൾക്കും വ്യവസായങ്ങൾക്കും അനുമതി നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഈ മാസം 20 മുതലാവും ഇക്കാര്യത്തിൽ ഇളവ് നൽകുക. നിർമാണ പ്രവൃത്തിക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Also Read: രോഗം വരാന്‍ സാധ്യതയുള്ളവരെ തരംതിരിക്കും; പ്രത്യേക ശ്രദ്ധ നല്‍കും

ഓരോ സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ എൻട്രി, എക്സിറ്റ് പോയിന്റുകൾ പ്രത്യേകം വേണം. ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കണം. താമസ സൗകര്യമില്ലാത്ത സ്ഥാപനങ്ങൾ വാഹനം ഏർപ്പാടാകക്കണം. കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus kerala districts divided into zones