തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈൻ പാർലറുകളും പബ്ബ് സൗകര്യങ്ങളും ഇല്ലാത്തത് പ്രധാന പോരായ്മായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡിനു ശേഷം സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഐടി പാർക്കുകളിൽ പുതുതായി വരുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഈ കുറവുകൾ പറയാറുണ്ട്. ഇത് പരിഹരിക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം അതിലേക്കു കടക്കാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്ദീൻ എംഎൽഎയുടെ ഉപചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കോവിഡ് കാലത്ത് ഐടി കമ്പനികളോട് അനുബന്ധിച്ച് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നതിന്റെ പുരോഗതി സംബന്ധിച്ചായിരുന്നു ചോദ്യം.
അതേസമയം, ഓരോ ഐടി പാർക്കുകൾക്കും പ്രത്യേകം സിഇഒമാരെ നിയമിക്കുമെന്നും ഐടി സ്ഥാപനങ്ങളിലെ പിരിച്ചുവിടലുകൾക്കെതിരെ ലേബർ ഓഫിസിൽ പരാതിപ്പെടാമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
Also Read: ഒരു ഡോസ് വാക്സിൻ എടുത്തവർക്കും തിയേറ്റർ പ്രവേശനം; തീരുമാനം ഇന്നുണ്ടായേക്കും