/indian-express-malayalam/media/media_files/uploads/2023/04/Pinarayi-Vijayan.jpg)
Photo: Facebook/ Pinarayi Vijayan
കണ്ണൂർ: എലത്തൂർ ട്രെയിന്‍ തീവെയ്പ്പില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജനും ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെയ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
അതേസമയം, തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്‍ഡ് ടെയ്തു. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ഏപ്രിൽ 28 വരെ 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും തീരുമാനമായി. പ്രതിയെ ജയിലിലേക്ക് മാറ്റും.
ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതേസമയം യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ മഹാരാഷ്ട്ര എടിഎസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങവെയാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us