/indian-express-malayalam/media/media_files/uploads/2020/08/Pinarayi-Vijayan-and-Ramesh-Chennithala.jpg)
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവർത്തനങ്ങൾ തടയാൻ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read More: പോകും മുമ്പ് കഴക്കൂട്ടം കലാപ ഭൂമിയാക്കാനാണ് ശോഭാ സുരേന്ദ്രന്റെ ശ്രമം: കടകംപള്ളി
പ്രതിപക്ഷ നേതാവ് കേന്ദ്ര സർക്കാരിന്റെ വക്താവായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. "ഭക്ഷണവും, പെൻഷനും മുടക്കുന്ന പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറുന്ന അവസ്ഥയാണുള്ളത്. കിഫ്ബിയേയും, ലൈഫ് പദ്ധതികളെയും പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളിൽ യുഡിഎഫ് എംഎൽഎമാർ സ്വന്തം നേട്ടമായി പറയുന്നു. പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സർക്കാർ വികസനം മുടക്കിയില്ല. കിഫ്ബി വഴിയുള്ള ധനസമാഹരണം വഴി പദ്ധതികൾ മുടക്കമില്ലാതെ തുടർന്നു. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണ്. കേരളത്തെ നശിപ്പിച്ചേ അടങ്ങൂവെന്ന സംഘപരിവാർ താൽപര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുകയാണ്."
ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. "ഭക്ഷ്യകിറ്റ് മുടക്കാൻ പ്രതിപക്ഷ ശ്രമമുണ്ടായി. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണെന്ന് സ്ഥാപിക്കാനാണ് സ൦ഘപരിവാറിന്റെ ശ്രമം. തിരഞ്ഞെടുപ്പിൽ സർക്കാരിനെ ആക്രമിക്കാൻ കിറ്റ് മുടക്കാൻ പ്രതിപക്ഷം ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. സർക്കാർ കിറ്റ് വിതരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല. വിഷു, ഈസ്റ്റർ വരുന്നത് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന അവസ്ഥയുണ്ട്. കിറ്റ് വഴി ജനങ്ങൾ സ്വാധീനക്കപ്പെടുമെന്ന തോന്നൽ ജനങ്ങളെ താഴ്ത്തി കെട്ടുന്നതിന് തുല്യമാണ്."
എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.