/indian-express-malayalam/media/media_files/uploads/2019/09/Pinarayi-Vijayan-1.jpg)
തൃശൂര്‍: നിയമത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് എന്തും നടപ്പിലാക്കാമെന്ന ഹുങ്ക് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭരണഘടനാ ധ്വംസനത്തിലേക്കുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. രാജ്യം കടുത്ത പ്രതിഷേധങ്ങളുടെ ചൂട് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളും ഒത്തുചേര്‍ന്നുള്ള പ്രതിഷേധമാണ് ആവശ്യം. കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനൂള്ളൂ, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഇവിടെ നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ട. മതനിരപേക്ഷ ഇല്ലാതാക്കുകയാണ് അത്തരക്കാരുടെ ലക്ഷ്യം. മതാടിസ്ഥാനത്തില്‍ ആളുകളെ തിരിക്കുന്നതിനെ എതിര്‍ക്കും" പിണറായി വിജയന്‍ പറഞ്ഞു.
Read Also: ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ്; കോഹ്‌ലിയെയും ധോണിയെയും പിന്നിലാക്കി രോഹിത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്‌ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us