കൊച്ചി: ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്ഥാനത്തുടനീളം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നത്. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു.
എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിലാണ് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ചടങ്ങുകള്‍ നടന്നത്.
തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് കർദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവയാണ് നേത്യത്വം നൽകിയത്. സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും, വിദ്വേഷം നിറഞ്ഞ മനസുകള്‍ക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.