തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വച്ചവർ 2984 പേർ മാത്രമാണ് ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍. കോളം പൂരിപ്പിക്കാത്തവരെയും മതരഹിതരായി കണക്കാക്കിയിട്ടുണ്ട്. ജാതി രേഖപ്പെടുത്താതെ 1,22,662 പേരാണ് പ്രവേശനം നേടിയത്. മതം രേഖപ്പെടുത്തി ജാതി രേഖപ്പെടുത്താതെ 1,19,865 പേരാണ് പ്രവേശനം നേടിയത്. മതം രേഖപ്പെടുത്താതെ 1750 പേരും ജാതിയും മതവും രേഖപ്പെടുത്താതെ 1538 പേരുമാണ് പ്രവേശനം നേടിയത്.
ഐ.ടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ കണക്ക്. ജാതിയും മതവും വേണ്ടെന്ന് സ്കൂൾ പ്രവേശനം നേടിയവർ ഒന്നേകാൽ ലക്ഷം പേർ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സഭയിൽ വച്ച കണക്ക്.
ജാതിക്കോളം ഒഴിച്ചിട്ട വിദ്യാർഥികളുടെ എണ്ണമാണ് നിയസഭയിൽ നൽകിയതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്താക്കിയിട്ടുണ്ട്. സോഫ്റ്റ്വെയറിലുള്ള വിദ്യാർഥികളുടെ കണക്കാണ് നൽകിയത്. വിദ്യാർഥികളുടെ ജാതി രേഖപ്പെടുത്തിയിട്ടില്ലെന്ന് അതിന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കണക്കിൽ പിഴവുണ്ടെങ്കിൽ തിരുത്തുമെന്നും ഇക്കാര്യം പരിശോധിക്കാൻ ഡിപിഐമാരോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
മതവും ജാതിയും രേഖപ്പെടുത്താതെ ഒന്നേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സ്കൂളുകളിൽ പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ കണക്കുകളിൽ തെറ്റാണെന്ന് റിപ്പോർട്ടുകൾ വന്നു. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ