/indian-express-malayalam/media/media_files/uploads/2017/06/bomb-attackblast-explosion-bomb-copy.jpg)
പത്തനം തിട്ട: ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനത്ത് പടക്കശാലക്ക് തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ആറ്പേ പേർക്ക് പരിക്കേറ്റു.
വെടിവഴിപാട് നടത്തിപ്പുകാരായ ദമ്പതികളാണ് മരിച്ചത്. കാർത്തികപ്പളളി മഹാദേവികാട് പുളിക്കീഴ് മാധവൻചിറ കിഴക്കേതിൽ ഗുരുദാസ് (45) ഭാര്യ സുഷമ (40) എന്നിവരാണ് മരിച്ചത്.
വളളംകുളം മേമന പ്രഭാകരൻ, അഭിജിത്ത്, ലീലാമണി, എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം സ്വദേശി സ്വർണ്ണമ്മ, വിജയകുമാരി, ഏഴംകുളം സ്വദേശി തേജസ് എന്നിവരെ കുമ്പനാട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കതിനയ്ക്ക് തീ കൊളുത്തുന്നതിനിടെ തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.