/indian-express-malayalam/media/media_files/uploads/2017/08/BJP.jpg)
തിരുവനന്തപുരം: മെഡിക്കൽ കോളേജ് അഴിമതി സംബന്ധിച്ച റിപ്പോർട്ട് ചോർത്തിയതിന് വി.വി രാജേഷിനെതിരെ നടപടി എടുത്ത സംഭവത്തിൽ ബിജെപിയിൽ അമർഷം. വീശദീകരണം തേടാതെയാണ് രാജേഷിന് എതിരെ നടപടി എടുത്തത് എന്നാണ് വി. മുരളീധരപക്ഷത്തിന്രെ ആരോപണം. ബിജെപിയിലെ വി.മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാവാണ് വി.വി രാജേഷ്. ആരോപണ വിധേയനായ എം.ടി രമേശിനെിരെ നടപടി എടുക്കാത്തതിലും മുരളീധരപക്ഷത്തിന് അതൃപ്തി ഉണ്ട്. വി.വി രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനാണ് ചിലർ ഒരുങ്ങുന്നത്.
സംസ്ഥാന കോർകമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചർച്ച ചെയ്യാതെയാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വി.വി രാജേഷിനെതിരെ നടപടി എടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയതിനാണ് രാജേഷിനെതിരെ നടപടിയുണ്ടായത്. വ്യാജ രസീത് വാർത്ത ചോർത്തിയ സംഭവത്തിലാണ് പ്രഫുൽ കൃഷ്ണയ്ക്കെതിരെയുള്ള അച്ചടക്കനടപടി.
മെഡിക്കല്‍ കോഴയിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വി.വി. രാജേഷാണെന്നായിരുന്നു പുറത്തുവന്ന വിവരം. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോര്‍ കമ്മിറ്റിയില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയില്‍ വന്നത്. എന്നാല്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാതെ വിവരം പുറത്തു പറഞ്ഞ വിവി രാജേഷിനെതിരെ നടപടി എടുത്തത് സംസ്ഥാന ബിജെപി ഘടകത്തിൽ പുതിയ കലാപത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.