/indian-express-malayalam/media/media_files/uploads/2017/01/kummanam270117.jpg)
തിരുവനന്തപുരം: ബിജെപിയിലെ അച്ചടക്കനടപടിയെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ രംഗത്ത്. പാർട്ടിയെ അപമാനിച്ചതിനും അച്ചടക്കലംഘനം നടത്തുകയും ചെയ്തതിനാണ് വി.വി.രാജേഷിനെതിരെയും, പ്രഫുൽ കൃഷ്ണയ്ക്കെതിരെയും നടപടി എടുത്തതെന്ന് കുമ്മനം പ്രതികരിച്ചു. പാർട്ടിക്ക് അപമാനകരമായ രീതിയിലാണ് ഇരുവരും പ്രവർത്തിച്ചതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.
എന്നാൽ കുമ്മനം രാജശേഖരന്റെ നടപടിക്കെതിരെ ബിജെപിയിൽ അമർഷം പുകയുകയാണ്. കുമ്മനത്തിനെതിരെ ദേശീയ നേത്രത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. വീശദീകരണം തേടാതെയാണ് രാജേഷിന് എതിരെ നടപടി എടുത്തത് എന്നാണ് വി. മുരളീധരപക്ഷത്തിന്രെ ആരോപണം. ബിജെപിയിലെ വി.മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാവാണ് വി.വി. രാജേഷ്. ആരോപണ വിധേയനായ എം.ടി രമേശിനെിരെ നടപടി എടുക്കാത്തതിലും മുരളീധരപക്ഷത്തിന് അതൃപ്തി ഉണ്ട്. വി.വി.രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനാണ് ചിലർ ഒരുങ്ങുന്നത്.
സംസ്ഥാന കോർകമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചർച്ച ചെയ്യാതെയാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വി.വി.രാജേഷിനെതിരെ നടപടി എടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയതിനാണ് രാജേഷിനെതിരെ നടപടിയുണ്ടായത്. വ്യാജ രസീത് വാർത്ത ചോർത്തിയ സംഭവത്തിലാണ് പ്രഫുൽ കൃഷ്ണയ്ക്കെതിരെയുള്ള അച്ചടക്കനടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.