തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം കിടന്നിരുന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിളള പറഞ്ഞു.
ശബരിമല നട തുറക്കുന്ന കുംഭം ഒന്നാം തിയതി ഉപവാസ സമരം തുടരുമെന്നും വീടുകള്‍ കയറി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിന് പൂർണ വിജയം കൈവരിക്കാനായില്ലെന്നു തുറന്നു സമ്മതിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം അവസാനിച്ചത്. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് നേതാക്കളായ സി.കെ പദ്മനാഭൻ, ശോഭാ സുരേന്ദ്രൻ, ശിവരാജൻ, പി.എം. വേലായുധൻ, വി.ടി. രമ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.