/indian-express-malayalam/media/media_files/uploads/2018/09/Franco-Mulakkal-1.jpg)
പാലാ: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിൽനിന്നും പുറത്തിറങ്ങി. പാലാ സബ്ബ് ജയിലിലില്‍ തടവില്‍ കഴിയുകയായിരുന്ന ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം ജയിലിൽനിന്നും പുറത്തിറങ്ങിയത്.
എംഎല്‍എ പി.സി.ജോര്‍ജും ഫ്രാങ്കോയെ സ്വീകരിക്കാനെത്തിയിരുന്നു. കൂടാതെ, നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ജയില്‍ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്. ജയിലിന് മുന്‍പിലെ റോഡ് ബ്ലോക്ക് ചെയ്ത് വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
പ്രാര്‍ത്ഥന ഗീതങ്ങള്‍ പാടി കാത്തിരുന്ന വിശ്വാസികള്‍ ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ കീ ജയ് വിളികളുമായാണ് വിശ്വാസികൾ സ്വീകരിച്ചത്. കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ബിഷപ്പ് പുറത്തിറങ്ങിയത്.
അതേസമയം, ജയിലില്‍ നിന്നും ഇറങ്ങി 24 മണിക്കൂറില്‍ കേരളം വിടണം എന്നാണ് ജാമ്യ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഇന്നു വൈകിട്ടത്തെ വിമാനത്തില്‍ ബിഷപ് ഫ്രാങ്കോ ജലന്ധറിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് സെപ്റ്റംബര്‍ 21നായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.