scorecardresearch

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായില്ല; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റ ശ്രമം

വൈദികരടക്കമുള്ള സംഘമാണ് മലയാള മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മാധ്യമ സംഘത്തെ മര്‍ദ്ദിച്ചത്

വൈദികരടക്കമുള്ള സംഘമാണ് മലയാള മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മാധ്യമ സംഘത്തെ മര്‍ദ്ദിച്ചത്

author-image
WebDesk
New Update
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായില്ല; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റ ശ്രമം

ജലന്ധര്‍: ബിഷപ്പ് ഹൗസില്‍ നാടകീയ രംഗങ്ങള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസിലേക്ക് എത്തി. ചണ്ഡീഗഡിലേക്ക് കടന്നെന്നായിരുന്നു നേരത്തെ പഞ്ചാബ് പൊലീസ് അറിയച്ചത്. എന്നാല്‍ ചോദ്യം ചെയ്യാതെ മടങ്ങില്ലെന്ന് കേരള പൊലീസ് അറിയിച്ചതോടെയാണ് ബിഷപ്പ് മടങ്ങിയെത്തിയത്.

Advertisment

അതേസമയം, ബിഷപ്പ് ഹൗസിലേക്ക് എത്തിയ ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. വൈദികരും വിശ്വസികളുമുള്ള സംഘമാണ് മലയാള മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മാധ്യമ സംഘത്തെ മര്‍ദ്ദിച്ചത്. നേരത്തെ, മണിക്കൂറുകളോളം ബിഷപ്പ് ഹൗസിന് പുറത്ത് കാത്തു നിന്നെങ്കിലും പൊലീസിന് ബിഷപ്പിനെ ചോദ്യം ചെയ്യാനായില്ലായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൗസിലെല്ലാന്നായിരുന്നു ലഭിച്ച വിശദീകരണം.

ബിഷപ്പിനെ ഉടനെ ബിഷപ്പ് ഹൗസിലെത്തിക്കുമെന്ന് അറിയിച്ചതോടെ അതിനായി കാത്തിരിക്കുകയായിരുന്നു കേരളാ പൊലീസ്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ഇന്ന് എത്തുമെന്ന് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ നേരത്തേ പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോകില്ലെന്നും അഭിഭാഷകന്‍ മന്ദീപ് സിങ് പറഞ്ഞിരുന്നു.

ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസ്റ്റുണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിഷപ്പിനെതിരെ ആദ്യത്തെ ആരോപണം 2014 ല്‍ ഉണ്ടായതാണെന്നും അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ മാത്രമേ അറസ്റ്റ് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Advertisment

കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘത്തലവന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ജലന്ധര്‍ സഭയിലെ ഒരു വൈദികന്‍ ബിഷപ്പിനെതിരെ പരാതിക്കാരിക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്.

ഇന്നലെ അമൃത്സറില്‍ ജലന്ധര്‍ രൂപതക്ക് കീഴിലുള്ള രണ്ടു വൈദികരുടെ മൊഴികളാണ് കേരളത്തില്‍ നിന്നുളള അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ് ഇതിലൊരാള്‍. ഇദ്ദേഹമാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത്.

Police Rape Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: