/indian-express-malayalam/media/media_files/uploads/2018/10/Harthal-Pic-1.jpg)
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് അർധരാത്രി ആരംഭിച്ചു. 48 മണിക്കൂർ നീണ്ടു നിൽക്കുന്ന പണിമുടക്ക് ബുധനാഴ്ച അർധരാത്രി വരെയാണ്. പാൽ, പത്രവിതരണം, ആശുപത്രികൾ, ടൂറിസം, ശബരിമല തീർഥാടനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.
തൊഴിലാളി യൂണിയന്‍ കൂട്ടായ്മയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് 48 മണിക്കൂര്‍ നീണ്ട പണിമുടക്ക്. സ്വകാര്യ- പൊതുമേഖല തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒപ്പം കേന്ദ്രത്തിനെതിരായ നീക്കം എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘനാളായി തുടരുന്ന തൊഴിലാളി പ്രശ്നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിങ്ങനെ ജനജീവിതം തകര്‍ക്കുന്ന നിരവധി നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പണിമുടക്കിൽ പൊതുജനങ്ങൾക്കു ബുദ്ധിമുണ്ടാക്കാതിരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബലപ്രയോഗത്തിനു പോകില്ലെന്ന് പണിമുടക്ക് നടത്തുന്ന സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പണിമുടക്ക് ഹർത്താലാകില്ലെന്നും ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയോ സ്വകാര്യ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെയിൽവേ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേസമയം, ട്രയിനുകൾ തടയും. തൊഴിലാളി സംഘടനകൾക്കൊപ്പം മോട്ടോർ വാഹന മേഖലയും ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us