തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നുവെന്ന് വിജിലൻസ് മുൻ ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തളളിയ വിജിലൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതി കുറ്റം ചെയ്തു, പ്രോസിക്യൂട്ട് ചെയ്യണം എന്നായിരുന്നു 2015 ലെ റിപ്പോർട്ട്. അത് അട്ടിമറിച്ചവർക്ക് പാരിതോഷികവും കിട്ടി. താൻ വിജിലൻസിൽ പോയ ശേഷം ഉന്നതർക്കെതിരായ കേസുകൾ കൂട്ടത്തോടെ എഴുതി തളളിയെന്നും ജേക്കബ് തോമസ് പറഞ്ഞു.
കോഴക്കേസിൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാൻ കാത്തിരിക്കെയാണ് തന്നെ കൊണ്ട് നിർബന്ധിത അവധി എടുപ്പിച്ചതെന്ന് ജേക്കബ് തോമസ് ആരോപിച്ചു. 2015 ലെ വിജിലൻസ് റിപ്പോർട്ടിൽ ബാർ കോഴക്കേസിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് വിജിലൻസ് മുൻ ഡയറക്ടർ പറഞ്ഞു.
ബാർ കോഴക്കേസ് വിജിലൻസ് എസ്‌പിയായിരുന്ന സുകേശൻ ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അഴിമതി കേസുകൾ കൂട്ടത്തോടെ എഴുതിതളളുകയാണെന്നും ബാർ കോഴക്കേസ് അട്ടിമറിച്ചവർക്ക് ഉന്നത സ്ഥാനങ്ങൾ പാരിതോഷികമായി ലഭിച്ചുവെന്നും ജേക്കബ് തോമസ് ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാർ കോഴക്കേസ് അട്ടിമറിക്കുകയാണ് ചെയ്തതെന്ന് ജേക്കബ് തോമസ്
പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 2015 ലെ വിജിലൻസ് റിപ്പോർട്ട് അട്ടിമറിക്കുകയായിരുന്നുവെന്നും ജേക്കബ് തോമസ്
പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 2015 ലെ വിജിലൻസ് റിപ്പോർട്ട് അട്ടിമറിക്കുകയായിരുന്നുവെന്നും ജേക്കബ് തോമസ്
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നുവെന്ന് വിജിലൻസ് മുൻ ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തളളിയ വിജിലൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതി കുറ്റം ചെയ്തു, പ്രോസിക്യൂട്ട് ചെയ്യണം എന്നായിരുന്നു 2015 ലെ റിപ്പോർട്ട്. അത് അട്ടിമറിച്ചവർക്ക് പാരിതോഷികവും കിട്ടി. താൻ വിജിലൻസിൽ പോയ ശേഷം ഉന്നതർക്കെതിരായ കേസുകൾ കൂട്ടത്തോടെ എഴുതി തളളിയെന്നും ജേക്കബ് തോമസ് പറഞ്ഞു.
കോഴക്കേസിൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാൻ കാത്തിരിക്കെയാണ് തന്നെ കൊണ്ട് നിർബന്ധിത അവധി എടുപ്പിച്ചതെന്ന് ജേക്കബ് തോമസ് ആരോപിച്ചു. 2015 ലെ വിജിലൻസ് റിപ്പോർട്ടിൽ ബാർ കോഴക്കേസിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് വിജിലൻസ് മുൻ ഡയറക്ടർ പറഞ്ഞു.
ബാർ കോഴക്കേസ് വിജിലൻസ് എസ്‌പിയായിരുന്ന സുകേശൻ ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അഴിമതി കേസുകൾ കൂട്ടത്തോടെ എഴുതിതളളുകയാണെന്നും ബാർ കോഴക്കേസ് അട്ടിമറിച്ചവർക്ക് ഉന്നത സ്ഥാനങ്ങൾ പാരിതോഷികമായി ലഭിച്ചുവെന്നും ജേക്കബ് തോമസ് ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.