scorecardresearch

ചാലക്കുടി ബാങ്ക് കവർച്ച; മോഷ്ടാവ് ഹിന്ദി സംസാരിച്ചെങ്കിലും ഇതര സംസ്ഥാനക്കാരനെന്ന് ഉറപ്പിക്കാനാകില്ലെന്ന് പൊലീസ്

ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും ശുചിമുറിയിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്

ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും ശുചിമുറിയിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thrissur Bank Robbery 1

ചിത്രം: സ്ക്രീനഗ്രാബ്

തൃശൂർ: തൃശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച. ബാങ്കിലെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. ഫെഡറൽ ബാങ്കിന്റെ പോട്ടാ ശാഖയിലാണ് കവർച്ച നടന്നത്.

Advertisment

ബൈക്കിലെത്തിയ മോഷ്ടാവ് കൗണ്ടറിൽ എത്തിയ ശേഷം കൈയ്യിൽ കരുതിയ കത്തി കാണിച്ച് ജീവിനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് ക്യാഷ് കൗണ്ടറിന്റെ ചില്ല് തല്ലിത്തകർത്ത് പണം കവരുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചെതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇതരസംസ്ഥാനക്കാരനാണ് പ്രതിയെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ജീവനക്കാരിൽ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച.  

പൊലീസും വിരലടയാള വിദഗ്ദരും ബാങ്കിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പതിനഞ്ച് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Advertisment

Read More

Bank Thrissur Robbery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: