scorecardresearch

ആലുവ മണപ്പുറം മേൽപ്പാലം അഴിമതി: രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവ്

അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി

അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി

author-image
WebDesk
New Update
Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: ആലുവ മണപ്പുറം മേൽപ്പാലം അഴിമതി ആരോപണത്തിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി.

Advertisment

തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റ ഉത്തരവ്. തുടരന്വേഷണം വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടി സർക്കാരിന് അപേക്ഷ നൽകി 20 മാസമായിട്ടും നടപടി ഇല്ലെന്നായിരുന്നു ഖാലിദ് മുണ്ടപ്പിള്ളിയുടെ പരാതി. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരും സ്ഥലം എംഎൽഎയും കേസിൽ എതിർകക്ഷികളാണ്. 17 കോടി ചെലവ് കണക്കാക്കിയ പാലത്തിന് 33 ചെലവഴിച്ചെന്നും അഴിമതി ഉണ്ടെന്നുമാണ് ആരോപണം.

Kerala High Court Aluva

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: