scorecardresearch

അഞ്ച് വയസുകാരിയുടെ കൊലപാതകം: അസ്ഫാക് പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍

ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു

ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു

author-image
WebDesk
New Update
Aluva| Murder Case|കൊലപാതകം

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനെതിരെ ഡല്‍ഹിയിലും പോക്സോ കേസ്

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിനെ പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നുമുള്ള പൊലീസിന്റെ ആവശ്യം എറണാകുളം പോക്സോ കോടതി അംഗീകരിക്കുകയായിരുന്നു.

Advertisment

2018ല്‍ ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിയെ പ്രതിയാണ് ഇയാള്‍. ഒരു മാസം ജയിലിലായിരുന്ന അസഫാക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു.

2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് എറണാകുളം റൂറല്‍ പോലീസ് പറയുന്നത്. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഗാസിപുര്‍ പൊലീസാണ് അസ്ഫാകിനെ അറസ്റ്റ് ചെയ്തത്. അന്ന് ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. സമാന രീതിയില്‍ മറ്റെവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അസഫാക്ക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മജിസ്‌ട്രേറ്റും ദൃക്‌സാക്ഷി താജുദിനും ആലുവ സബ് ജയിലിലെത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയതും പീഡിപ്പിച്ചതും അസഫാക്ക് തന്നെയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Advertisment

കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിറ്റേ ദിവസം ഉച്ചയോടെ മൃതദേഹം ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. 28ാം തിയതി വൈകുന്നേരമായിരുന്നു കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: