/indian-express-malayalam/media/media_files/uploads/2017/12/alphons-kannanthanam1.jpg)
അൽഫോൻസ് കണ്ണന്താനം
കൊച്ചി: ആധാര്‍ വിവരങ്ങള്‍ പുറത്താകുമ്പോള്‍ മാത്രമേ ഇവിടെ പ്രശ്‌നമുണ്ടാകുന്നുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. യുഎസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ സ്വന്തം ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെളളക്കാരന് മുന്നില്‍ നഗ്നരാകാനും ആളുകള്‍ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ എക്‌സര്‍സൈസാണെന്ന് പറഞ്ഞ കണ്ണന്താനും കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യ കണ്ടത് ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണെന്നും പറഞ്ഞു. അതേസമയം, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം പറയുന്നു.
കൃഷ്ണമണിയും വിരലടയാളവുമടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ ചോര്‍ന്ന ഒരു കേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ എന്ന പേരില്‍ പുറത്ത് വരുന്നത് പേരും വിലാസവും മാത്രമാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. അതേസമയം, എല്ലായിടത്തും ചോദിക്കുന്ന ഈ മെയില്‍ ഐഡി പോലും ആധാറിനായി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ വിസ ലഭിക്കാന്‍ വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനോ ഫിംഗര്‍പ്രിന്റ് എടുക്കാനോ ഐറിസ് സ്‌കാനിംഗിനോ നിന്നു കൊടുക്കാന്‍ നമുക്ക് യാതൊരു പ്രശ്‌നമില്ലെന്നും ഇന്ത്യാ ഗവണ്‍മെന്റ് നിങ്ങളുടെ പേരും വിലാസവും ചോദിക്കുമ്പോഴേക്കും അത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.